Skip to main content

അഖിലിന്റെ എഴുത്തോട്ടം

 റാം  C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ  പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം.

മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018  എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിതത്തിന്റെ ഒരു മുഖ്യ ഭാഗം ചില വാക്കുകളാൽ അവിടെ അനാവരണം ചെയ്യപ്പെട്ടു, അതൊരു പ്രചോദനം കൂടിയാകുന്നുണ്ട്. റാം  C/O ആനന്ദി ഒരു സിനിമ ആകാൻ പോകുന്നു എന്നതും സന്തോഷത്തോടെ എല്ലാവരും കയ്യടിച്ചു.

കേരളത്തിലെ കലാകാരന്മാർ എത്രെയോ വളർന്നുവന്നു തോന്നുന്ന ചില നിമിഷങ്ങൾ.

(അനുഭവങ്ങൾ 2024 BKS)



Comments

Popular posts from this blog

പുറംചട്ട നോക്കി ഒരു പുസ്തകത്തെയും വിലയിരുത്തരുത്!!

 നോവലോ കഥകളോ ഒക്കെ നമ്മളെ എന്തിൽ നിന്നോ മോചിപ്പിക്കുന്നു, നമ്മിൽ നിന്ന് തന്നെ...!! ഒരു പാട് കാണാത്ത വാതിലുകൾ ഉള്ള എന്നാൽ എന്തിനോ വേണ്ടി അലയുന്ന ഒരാവസ്ഥയാണോ ജീവിതം? ഞാൻ ആരാണ്? എന്താണ് എന്നിൽ നിന്നും മറ്റുള്ളവർ കാണുന്നതും,  നമ്മൾ ഉണ്ടാക്കുന്ന ധാരണകളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചു യാഥാർഥ്യത്തിന്റെ കനലുകളിലേക്കു നമ്മെ കൊണ്ട് പോകാൻ പറ്റുന്ന മാന്ത്രിക വ്യക്തിത്വം ഒന്നുമില്ല എനിക്ക്. ലോകം എന്നെ നോക്കുമ്പോൾ, അവർ ആരെയാണ് കാണുന്നത്? ഒരു സഹായി? ഒരു ടെക്കി? ഒരു വിരസനായ വ്യക്തി? ഒരു ഉപയോഗശൂന്യനായ വ്യക്തി? ഒരു അച്ഛനോ? ഒരു ഭർത്താവോ? ഒരു മകനോ? ഒരു തൊഴിലാളിയോ? ഒരു സുഹൃത്തോ? ഒരു ദേഷ്യക്കാരനോ? ഒരു സോഷ്യലിസ്റ്റ്! മതത്തിൻ്റെ അടിമ? അതോ തനിക്കായി സമയം കണ്ടെത്താൻ കഴിയാത്ത ഒരാളെയോ? തിരക്കിൽ നിന്നും തിരക്കിലേക്ക് മാത്രം പോകുന്ന ഒരു പ്രവാസി? വാസ്തവത്തിൽ, ഞാൻ എപ്പോഴും വഹിക്കുന്ന വേദന മറക്കാൻ സഹായിക്കുന്ന എന്തോ ഒന്നിൽ - എന്തിനോടെങ്കിലും - എന്നെത്തന്നെ തിരക്കിലാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കണ്ണുനീർ ഇല്ല. എനിക്ക് ഇത് ആരോടും വിശദീകരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്റെ മുൻകാല തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ നിശബ്ദമായി തൂക...

ഫ്രീഡം

നാടിനൊപ്പം നിന്നാൽ തീവ്രവാദിയും, കാടിനൊപ്പം നിന്നാൽ മാവോയിസ്റ്റും ആകുന്ന കാലത്ത്, നിലപാട് കൊണ്ടും ജീവിതം കൊണ്ടും ലഹരി പിടിപ്പിക്കുന്ന കുറെ മനുഷ്യരും ജീവിതങ്ങളും... ലിജീഷിൻ്റെ കഞ്ചാവ് തരുന്ന ലഹരിയും, അതു പുതുതായി പരു വപ്പെടുത്തുന്ന വികാരങ്ങളും വേറൊരു മണ്ഡലത്തിലാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

മനുഷ്യത്വത്തിന്റെ പത്തു രൂപ

 ഗുരുഗ്രാമത്തെയെയും ഡൽഹിയെയും  വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും. ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം  ഹൃദയത്തിൽ തട്ടിയാണ് എന്നത്  ആർക്കുമറിയില്ല. Actually intention matters!! പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ...