Skip to main content

Posts

ബന്ധനങ്ങളില്ലാതെ പ്രണയിക്കണം

സ്നേഹം, അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിൽ, ലേബലുകളോ നിബന്ധനകളോ അതിരുകളോ ആവശ്യപ്പെടുന്നില്ല. പ്രായം, മതം, ഭാഷ, ജാതി, വംശം, അല്ലെങ്കിൽ പദവി എന്നിവ അളക്കാൻ അത് നിൽക്കില്ല. ഒരാൾ ആത്മാർത്ഥമായി കരുതുകയും കേൾക്കുകയും നിലനിൽക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നതിന്റെ ശാന്തമായ ആശ്വാസം മാത്രമാണിത്. രണ്ട് ഹൃദയങ്ങൾ പരസ്പരം സാന്നിധ്യത്തിൽ സമാധാനം കണ്ടെത്തുന്നതിന്റെ ശാന്തതയാണിത്, അവിടെ വിധി മങ്ങുന്നു, ഏകാന്തത മൃദുവാകുന്നു, ഓരോ നിമിഷവും അൽപ്പം ഊഷ്മളമായി അനുഭവപ്പെടുന്നു.  യഥാർത്ഥ സ്നേഹം കൈവശപ്പെടുത്തുന്നതിനെക്കുറിച്ചല്ല - അത് പലപ്പോഴും വളരെ തിരക്കേറിയതും വളരെ അകലെയുമാണെന്ന് തോന്നുന്ന ഒരു ലോകത്ത് സ്വന്തമാക്കുന്നതിനെക്കുറിച്ചും മനസ്സിലാക്കുന്നതിനെക്കുറിച്ചും പരസ്പരം  ഒന്നാണെന്ന്  തോന്നിപ്പിക്കുന്നതിനെക്കുറിച്ചുമാണ്.
Recent posts

മരണം

രംഗബോധമില്ലാത്ത കോമാളിയായി മരണവും, രംഗ ബോധത്തോടെ ബന്ധു മിത്രാദികളും, അതാണ് മരണത്തിന്റെ ദിനം.

ഫ്രീഡം

നാടിനൊപ്പം നിന്നാൽ തീവ്രവാദിയും, കാടിനൊപ്പം നിന്നാൽ മാവോയിസ്റ്റും ആകുന്ന കാലത്ത്, നിലപാട് കൊണ്ടും ജീവിതം കൊണ്ടും ലഹരി പിടിപ്പിക്കുന്ന കുറെ മനുഷ്യരും ജീവിതങ്ങളും... ലിജീഷിൻ്റെ കഞ്ചാവ് തരുന്ന ലഹരിയും, അതു പുതുതായി പരു വപ്പെടുത്തുന്ന വികാരങ്ങളും വേറൊരു മണ്ഡലത്തിലാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

മനുഷ്യത്വത്തിന്റെ പത്തു രൂപ

 ഗുരുഗ്രാമത്തെയെയും ഡൽഹിയെയും  വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും. ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം  ഹൃദയത്തിൽ തട്ടിയാണ് എന്നത്  ആർക്കുമറിയില്ല. Actually intention matters!! പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ...

മാസ് ലെസ്സ് ഫീൽ അല്ല പുസ്തകങ്ങൾ

 പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ  ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ  താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു.  മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി,  തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ  കേൾക്കാനും സാഹിത്യത്തിന്റെ  പല ജോർണറുകളും കാണാൻ സാധിച്ചു. അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ ...

യാത്ര

വോയേജർ സൗരയൂഥവും കടന്നു പോയിരിക്കുന്നു, ശാസ്ത്രം ഒന്നിലധികം പ്രാപഞ്ചിക വിസ്മയങ്ങൾ കണ്ടെത്തുന്നു. മനുഷ്യൻ ഇപ്പോഴും അവന്റെ കുടുസ്സായ, ഇടുങ്ങിയ മനസ്സിൽ നിന്നും പുറത്തു വന്നിട്ടില്ലെന്ന് തോന്നുന്നു. അരാജകത്വത്തിന്റെ സ്വാതന്ത്ര്യവും മൂല്യവത്തായ ജീവിതത്തിന്റെ വേരുകൾ അറുത്തും എന്തോ നേടുന്നതുമാണ് അവന്റെ ജീവിത ലക്ഷ്യമെന്ന് തോന്നി പോകും കാലത്തിന്റെ ഒച്ചപ്പാടുകൾ കേട്ടാൽ. പക്ഷേ!! വിസ്മയങ്ങളാണ് എവിടേയും, അവൻ തന്നെയും. ഏറ്റവും ബലഹീനനായ മനുഷ്യൻ കഥകൾ പറഞ്ഞും വായിച്ചും ആനയുടെയും സിംഹത്തിൻ്റെയും ഒന്നും ശക്തിയില്ലാതെ അവറ്റകളെയും ഭൂമിയെയും ഇപ്പോള് അതിനും അപ്പുറത്തേക്കും അവൻ്റെ അധിനിവേശം നടത്തിയിരിക്കുന്നു. ഈ കഥകളെ അവൻ ഓരോ പ്രദേശത്തും ഓരോ സമൂഹത്തിലും കൂട്ടിയും കുറച്ചും പറഞ്ഞു അവൻ്റെ അടിമകളും ആക്കുന്നു. അവൻ കുത്തും കോമയും ഇട്ടാൽ അതിനനുസരിച്ച് കൊല്ലാനും കൊല്ലപ്പെടാനും അത്ര എളുപ്പമുള്ള ഒരു അധീശത്വം. ചുരുക്കത്തിൽ ശക്തിയെന്നത് വാക്കുകളും അതിൻ്റെ താളവുമാണ്. വായനയുടെ അനന്ത വിഹായസ്സിൽ നമുക്ക് നമ്മുടെ ബലഹീനതയും ശക്തിയും ഒപ്പം നമ്മുടെ വെറുപ്പും ആർദ്രതയും ഒക്കെ വായിച്ചെടുക്കാൻ കഴിയും. പക്ഷേ അതിൻ്റെ ആഴങ്ങളിൽ മനുഷ്...

അഖിലിന്റെ എഴുത്തോട്ടം

 റാം  C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ  പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം. മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018  എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിത...