Skip to main content

മാസ് ലെസ്സ് ഫീൽ അല്ല പുസ്തകങ്ങൾ

 പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ  ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ  താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു.  മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി,  തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ  കേൾക്കാനും സാഹിത്യത്തിന്റെ  പല ജോർണറുകളും കാണാൻ സാധിച്ചു.

അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ പറയും.

മനുഷ്യരിൽ മാറ്റങ്ങൾ ഒരുപാട് വന്നിട്ടുണ്ട്, നാടിന്റെ അവസ്ഥകൾ വിവരിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉണ്ടെങ്കിലും, സോഷ്യൽ മീഡിയ തരംഗങ്ങളിൽ ആണ് ഏവരും. അതിഥികളുടെയോ, നടത്തിപ്പുകാരുടെയോ ചില ആവേശം  കൊള്ളിക്കുന്ന വാക്കുകളിൽ പോലും ഇപ്പൊ ആർക്കും രോമാഞ്ചമോ, കൗതുകമോ  തോന്നാറില്ലെന്നു പലവുരു  തോന്നി. കയ്യടിക്കുകയെന്ന ഒരു ശീലത്തെ അറിഞ്ഞു കൊണ്ട് തന്നെ നമ്മൾ ഒഴിവാക്കി, ഒരു പക്ഷെ മൊബൈൽ കൈയിൽ ഇരിക്കുന്നത് കൊണ്ടാകാം.

പല വിയോജന കുറിപ്പുകളും എനിക്കും തോന്നിയിട്ടുണ്ട്. സിമകളുമായി ബന്ധമുള്ളവർ വന്നൊരു നാൾ, ചിലതു മുഴുവൻ സാഹിത്യ കലാ ലോകത്തോടും ചേർത്ത് വായിക്കണെമന്നു തോന്നുന്നു.


സിനമകൾക്കും സാഹിത്യങ്ങൾക്കും പൊതു ബോധത്തിൽ സ്വാധീനമില്ലെങ്കിൽ അവകളൊക്കെ നിർജ്ജീവമാണ്.
ചോദ്യങ്ങൾക്കും പണ്ടേ പോലെ മൂർച്ചയോ, ജീവനോ ഇല്ലെന്നും തോന്നി. എനിക്കാണേൽ ചോദ്യങ്ങൾ ഉള്ളിൽ നിറയുന്നതല്ലാതെ പുറത്തേക്കു വരുന്നുമുണ്ടായില്ല. ആരോ, സിനിമ പുതിയ തലമുറയെ വഴി തെറ്റിക്കുന്നില്ലയോ എന്നാശങ്കയോടെ ചോദിച്ചു. നന്മയുള്ള മാറ്റത്തെ  കുറിച്ച് തുടക്കത്തിൽ ഉപരിപ്ലവമായി പറഞ്ഞുവെങ്കിലും, ചോദ്യം തിന്മകളെ പ്രോത്സാഹിപ്പിക്കപ്പെടുന്നതായത് കൊണ്ടും അത് കലയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും, കലയ്ക്കു സെൻസർ വേണ്ടെന്നുമൊക്കെയങ്ങു പറഞ്ഞു വെച്ചു. സത്യത്തിൽ അരാജകത്വത്തിന്റെ ചെറിയ ചെറിയ പടികളാണ് ഇന്നത്തെ (മുൻപും) സിനിമകളിലും ഇതര കലകളിലും കണ്ടു വരുന്നത്. പൂർണ്ണമായും അല്ലെങ്കിലും, ഏതാണ്ട് കാലത്തിനോടും, പുതിയ തലമുറയുടെ ചില അവിശുദ്ധ രുചികളോടും താദാത്മിയ പെടുന്നത് പോലെ. സ്ത്രീകളുടെ ഒബ്ജക്റ്റിഫിക്കേഷൻ - അത് നിരസിക്കാനാവില്ല. കാമനകളെ ഉദ്ദീപിപ്പിച്ചു അത് വിറ്റു  കാശാക്കുക എന്ന മുതലാളിത്ത തന്ത്രമായിരിക്കാം. പക്ഷെ കലയുടെ മറവിൽ, പൊതു ബോധത്തിൽ അശ്ലീമാകുന്നത് നോർമലൈസ് ചെയ്യപ്പെടുന്നു. കല്ലെറിയാത്തവർ പാപം ചെയ്യുന്നുണ്ടാകാം, പാപം ചെയ്യാത്തവർ കല്ലെറിയുന്നുമില്ല!

all we imagine, അതിനു കഥയുണ്ടെങ്കിൽ അൾട്രാ ലസ്റ്റും, അതിന്റെ വൾഗർ പ്രായോഗീകരണവും എന്തിനാണെന്ന് സംശയിച്ചു പോകും. ഫുട്ടെജ് - അതിലും അനാവശ്യ കുത്തികയറ്റലുകൾ എന്തിനായിരിക്കും? അഥവാ  അസഭ്യം, അശ്ലീലം, എന്നിവ ശ്ലീലവും നോർമലൈസും ആയെന്നു സാരം. ചരം  തരക്കേടില്ലാതെ എടുത്തിട്ടുണ്ട്. വാദിക്കാനും സ്ഥാപിക്കാനും ഒക്കെ സാധിക്കും, കലയുടെ ഓർഗാനിക് പ്രതീതിക്കു ഇത്തരം ഇന്റിമേറ്റ്, അല്ല അശ്ലീലതകൾ ഒക്കെ ആവശ്യമാണെന്ന്.

പറഞ്ഞു വന്നത്, കലയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ആചാരവും, സമൂഹവും എന്നതിലൊന്നും മൂല്യം കുടി കൊള്ളുന്നില്ലെങ്കിൽ എന്ത് പ്രസക്തി..

ചര്ച്ചകളിൽ  നിന്നും അടുത്ത തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അരാജക വഴി തുറന്നിടുവാനായിരിക്കും അത്തരം ഉത്തരങ്ങൾ സഹായിക്കുക.

മറ്റൊരു തലം, 25 ലധികം പ്രൊപഗണ്ട സിനിമകൾ ഏതാണ്ട് ചില വര്ഷങ്ങൾക്കുളിൽ ഇറങ്ങി(ക്കി).  അതിന്റെ സ്വാധീനം ചെറുതല്ല. അശ്ലീലം, വെറുപ്പ്, തെറ്റായ കാമനകൾ, തെറ്റായ ചരിത്രം, കലാപത്തിന്റെ ഗ്രൗണ്ട് വർക്ക് എന്നിങ്ങനെ ഒരുപാടൊരുപാട് കണ്ടൻറ് വരുന്നുണ്ട് അത്തരം പടങ്ങളിൽ.  സിനിമയുടെ സന്ദേശം  നല്ല നിലയിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ തീർച്ചയായും തെറ്റായ സന്ദേശം മറ്റു തരത്തിലും സ്വാധീനിക്കുമെല്ലോ.

സാധാരണ മനുഷ്യന് ലജ്ജയെന്ന ഒരു ഗുണമുണ്ട്, അതവന്റെ തികച്ചും സ്വകാര്യമായ കാര്യങ്ങളെ പൊതു മധ്യത്തിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും വിലക്കുന്നു. ലജ്ജയില്ലാത്തിടത്തു, പ്രശ്നമല്ലാതാകുന്നിടത്തു വൈകൃതങ്ങൾ സാക്ഷാത്ക്കാരങ്ങളാകുന്നു. ക്രൈം ആയെന്നു ബോധ്യപ്പെട്ട കേസുകളിൽ, പിന്നീട് ചുരുളഴിയുന്നത് സിനിമ പ്രേരകമായെന്നു അടുത്തകാലത്ത് പലവട്ടം വായിച്ചവരാണ് നാം.


ആർക്കും വേദനയോ പരിഭവമോ തോന്നേണ്ടേന്നു കരുതി, എന്നും വന്നു ഓരോ ഭാഗത്തെയും പുസ്തകങ്ങൾക്കുള്ളിലെ മനുഷ്യരോട് കുശലാന്വേഷണം നടത്തി പോന്നു. ലോകത്തു എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാൻ വാർത്തകളും, ട്രെൻഡും അഭിപ്രായങ്ങളും അറിയാൻ സോഷ്യൽ മീഡിയയും ഉള്ളിടത്താണ്, ഒതുങ്ങി കഴിയുന്ന പുസ്തകങ്ങളുടെ ചെറു കേന്ദ്രത്തിൽ എന്നുമെത്തുന്നത്. സത്യത്തിൽ, റിസേർച്ചും  ആധികാരികതയുമൊക്കെ നിറഞ്ഞ പുസ്തകത്തേക്കാൾ, ഇന്ന് സ്‌ക്രീനിൽ പ്രോപഗണ്ട നിറച്ചു വിദ്വേഷം വമിപ്പിക്കുന്ന സിനിമകളിൽ നിന്നും തെറ്റായ വിവരങ്ങളാണ് നമ്മിൽ ആനന്ദം തരുന്നത്. അവിടെ, പുസ്തകങ്ങളുടെ റോൾ നമ്മൾ തിരികെ കൊണ്ട് വരണം.

തിരികെ പോകുന്ന പുസ്തകങ്ങളുടെ ചില ചങ്ങാതിമാർ, അവരുടെ ഇടപെടലുകൾ, അവരോടു ഇത്തിരിയൊക്കെ കുശലം പറഞ്ഞത്, സത്യത്തിൽ പ്രവാസ ജീവിതത്തിലെ രസമുള്ള അനുഭവമാണ്. കഴിഞ്ഞ എട്ടു ദിവസങ്ങളിലും അവരുടെ പുഞ്ചിരി കിട്ടാതെ മടങ്ങിയിട്ടില്ല. ഓരോ പുഞ്ചിരിയും ദാനമാണ്, നന്മയുമാണ് 






Comments

Popular posts from this blog

പുറംചട്ട നോക്കി ഒരു പുസ്തകത്തെയും വിലയിരുത്തരുത്!!

 നോവലോ കഥകളോ ഒക്കെ നമ്മളെ എന്തിൽ നിന്നോ മോചിപ്പിക്കുന്നു, നമ്മിൽ നിന്ന് തന്നെ...!! ഒരു പാട് കാണാത്ത വാതിലുകൾ ഉള്ള എന്നാൽ എന്തിനോ വേണ്ടി അലയുന്ന ഒരാവസ്ഥയാണോ ജീവിതം? ഞാൻ ആരാണ്? എന്താണ് എന്നിൽ നിന്നും മറ്റുള്ളവർ കാണുന്നതും,  നമ്മൾ ഉണ്ടാക്കുന്ന ധാരണകളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചു യാഥാർഥ്യത്തിന്റെ കനലുകളിലേക്കു നമ്മെ കൊണ്ട് പോകാൻ പറ്റുന്ന മാന്ത്രിക വ്യക്തിത്വം ഒന്നുമില്ല എനിക്ക്. ലോകം എന്നെ നോക്കുമ്പോൾ, അവർ ആരെയാണ് കാണുന്നത്? ഒരു സഹായി? ഒരു ടെക്കി? ഒരു വിരസനായ വ്യക്തി? ഒരു ഉപയോഗശൂന്യനായ വ്യക്തി? ഒരു അച്ഛനോ? ഒരു ഭർത്താവോ? ഒരു മകനോ? ഒരു തൊഴിലാളിയോ? ഒരു സുഹൃത്തോ? ഒരു ദേഷ്യക്കാരനോ? ഒരു സോഷ്യലിസ്റ്റ്! മതത്തിൻ്റെ അടിമ? അതോ തനിക്കായി സമയം കണ്ടെത്താൻ കഴിയാത്ത ഒരാളെയോ? തിരക്കിൽ നിന്നും തിരക്കിലേക്ക് മാത്രം പോകുന്ന ഒരു പ്രവാസി? വാസ്തവത്തിൽ, ഞാൻ എപ്പോഴും വഹിക്കുന്ന വേദന മറക്കാൻ സഹായിക്കുന്ന എന്തോ ഒന്നിൽ - എന്തിനോടെങ്കിലും - എന്നെത്തന്നെ തിരക്കിലാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കണ്ണുനീർ ഇല്ല. എനിക്ക് ഇത് ആരോടും വിശദീകരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്റെ മുൻകാല തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ നിശബ്ദമായി തൂക...

ഫ്രീഡം

നാടിനൊപ്പം നിന്നാൽ തീവ്രവാദിയും, കാടിനൊപ്പം നിന്നാൽ മാവോയിസ്റ്റും ആകുന്ന കാലത്ത്, നിലപാട് കൊണ്ടും ജീവിതം കൊണ്ടും ലഹരി പിടിപ്പിക്കുന്ന കുറെ മനുഷ്യരും ജീവിതങ്ങളും... ലിജീഷിൻ്റെ കഞ്ചാവ് തരുന്ന ലഹരിയും, അതു പുതുതായി പരു വപ്പെടുത്തുന്ന വികാരങ്ങളും വേറൊരു മണ്ഡലത്തിലാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

മനുഷ്യത്വത്തിന്റെ പത്തു രൂപ

 ഗുരുഗ്രാമത്തെയെയും ഡൽഹിയെയും  വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും. ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം  ഹൃദയത്തിൽ തട്ടിയാണ് എന്നത്  ആർക്കുമറിയില്ല. Actually intention matters!! പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ...