Skip to main content

മരണം

രംഗബോധമില്ലാത്ത കോമാളിയായി മരണവും, രംഗ ബോധത്തോടെ ബന്ധു മിത്രാദികളും, അതാണ് മരണത്തിന്റെ ദിനം.

Comments

Popular posts from this blog

പുറംചട്ട നോക്കി ഒരു പുസ്തകത്തെയും വിലയിരുത്തരുത്!!

 നോവലോ കഥകളോ ഒക്കെ നമ്മളെ എന്തിൽ നിന്നോ മോചിപ്പിക്കുന്നു, നമ്മിൽ നിന്ന് തന്നെ...!! ഒരു പാട് കാണാത്ത വാതിലുകൾ ഉള്ള എന്നാൽ എന്തിനോ വേണ്ടി അലയുന്ന ഒരാവസ്ഥയാണോ ജീവിതം? ഞാൻ ആരാണ്? എന്താണ് എന്നിൽ നിന്നും മറ്റുള്ളവർ കാണുന്നതും,  നമ്മൾ ഉണ്ടാക്കുന്ന ധാരണകളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചു യാഥാർഥ്യത്തിന്റെ കനലുകളിലേക്കു നമ്മെ കൊണ്ട് പോകാൻ പറ്റുന്ന മാന്ത്രിക വ്യക്തിത്വം ഒന്നുമില്ല എനിക്ക്. ലോകം എന്നെ നോക്കുമ്പോൾ, അവർ ആരെയാണ് കാണുന്നത്? ഒരു സഹായി? ഒരു ടെക്കി? ഒരു വിരസനായ വ്യക്തി? ഒരു ഉപയോഗശൂന്യനായ വ്യക്തി? ഒരു അച്ഛനോ? ഒരു ഭർത്താവോ? ഒരു മകനോ? ഒരു തൊഴിലാളിയോ? ഒരു സുഹൃത്തോ? ഒരു ദേഷ്യക്കാരനോ? ഒരു സോഷ്യലിസ്റ്റ്! മതത്തിൻ്റെ അടിമ? അതോ തനിക്കായി സമയം കണ്ടെത്താൻ കഴിയാത്ത ഒരാളെയോ? തിരക്കിൽ നിന്നും തിരക്കിലേക്ക് മാത്രം പോകുന്ന ഒരു പ്രവാസി? വാസ്തവത്തിൽ, ഞാൻ എപ്പോഴും വഹിക്കുന്ന വേദന മറക്കാൻ സഹായിക്കുന്ന എന്തോ ഒന്നിൽ - എന്തിനോടെങ്കിലും - എന്നെത്തന്നെ തിരക്കിലാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കണ്ണുനീർ ഇല്ല. എനിക്ക് ഇത് ആരോടും വിശദീകരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്റെ മുൻകാല തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ നിശബ്ദമായി തൂക...

മാസ് ലെസ്സ് ഫീൽ അല്ല പുസ്തകങ്ങൾ

 പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ  ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ  താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു.  മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി,  തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ  കേൾക്കാനും സാഹിത്യത്തിന്റെ  പല ജോർണറുകളും കാണാൻ സാധിച്ചു. അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ ...

മനുഷ്യത്വത്തിന്റെ പത്തു രൂപ

 ഗുരുഗ്രാമത്തെയെയും ഡൽഹിയെയും  വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും. ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം  ഹൃദയത്തിൽ തട്ടിയാണ് എന്നത്  ആർക്കുമറിയില്ല. Actually intention matters!! പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ...