Skip to main content

മനുഷ്യത്വത്തിന്റെ പത്തു രൂപ

 ഗുരുഗ്രാമത്തെയെയും ഡൽഹിയെയും  വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും.
ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം  ഹൃദയത്തിൽ തട്ടിയാണ് എന്നത്  ആർക്കുമറിയില്ല. Actually intention matters!!

പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ചില values ഇത്തിരി മാറ്റി വെയ്ക്കണം. എല്ലാത്തിനുമുപരി സമാധാനമാണെല്ലോ വേണ്ടത്. അപ്പൊ ഇതുക്കെ സഹിക്കണം. പക്ഷെ മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകൾ നല്ലതാണോ ചീത്തയാണോ എന്നറിയാത്ത ഒരു തരം അസ്വസ്ഥത ഉണ്ടല്ലോ, അതാണ് ഏറെ പ്രയാസം. 

ഇതെല്ലം ശനിയും ഞായറും സിനിമ കണ്ടും വായിച്ചും എഴുതിയും അങ്ങ് മറക്കും. വീണ്ടും തനിയാവർത്തനം. ഇതിനൊക്കെ ഇടയിൽ സാമൂഹിക വിഷയങ്ങൾ കടന്നു വരും, ചാനൽ ചർച്ചകളിലെ വെറുപ്പും വെറുതെ നടക്കുന്ന മനുഷ്യരെ പരസ്പരം കൊല്ലിക്കുന്ന  തന്ത്രങ്ങളും കണ്ടും കേട്ടും വീണ്ടും അസ്വസ്ഥത കൂട്ടും. ആർക്കും വേണ്ടാത്ത ചില നിമിഷങ്ങൾ ആണ് അടുത്ത വിഷമം. ഇതൊക്കെ മാറി കടന്നു സ്വന്തം കാലിൽ നിൽക്കാനുള്ള തന്ത്രപ്പാടിൽ, പഠനവും, ചിന്തയും, പിന്നെ എല്ലാത്തിനുമുപരി ചായയും കൊണ്ട് വീണ്ടും ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കും. 

മെട്രോയിലെ കാഴ്ചകൾ പലതരമാണ്. ചിലതു അസ്വസ്ഥതയുണ്ടാക്കും, മറ്റു ചിലതു പ്രകോപിപ്പിക്കും, വീണ്ടും ചിലതു നഷ്ടങ്ങളുടെ പെരുമഴ തന്നെ പെയ്യിക്കും. യൂബെറും മറ്റു ആപ്പുകളും കൊണ്ട് "ശബ്ദമലിനീകരണമാണ്" പിന്നെത്തെ പ്രശ്നം! എന്നാൽ പിന്നെ ബസിൽ യാത്രയായിക്കൂടെ. അങ്ങിനെ അതാണു  മിക്കപ്പോഴും ചെയ്യാറ്. ബസ്സിലെ ക്യൂ ആർ കോഡ് പണിമുടക്കി, കണ്ടക്ടറും തടി തപ്പി, മൂപ്പര് പറഞ്ഞു ആരോടെങ്കിലും കാശ് വാങ്ങി ടിക്കറ്റ് എടുക്കണമെന്ന്...?
കുടുങ്ങിയില്ലേ!! ഇണയും തുണയുമില്ലാത്ത നാട്ടിൽ, അതും തിരക്കുള്ള റൂട്ടിൽ, ഈ ബസ്സിൽ, എവിടുന്നു, ആര് തരാനാണ് കാശ്. വെറുതെ തിരിഞ്ഞു, ഒരു മനുഷ്യനോട് ചോദിച്ചു, ഗൂഗിൾ പേയ് വഴി തിരിച്ചു തരാമെന്നും പറഞ്ഞു. ഒരു അഞ്ചു രൂപ നാണയം എനിക്ക് കയ്യിൽ നിന്നും കിട്ടി, അപ്പോൾ പത്തു രൂപ കൂടിയ വേണ്ടൂ. അദ്ദേഹം പത്തു രൂപ എന്റെ നേരെ നീട്ടി! ഞാൻ നമ്പർ ചോദിച്ചു, അദ്ദേഹം ചിരിച്ചു, ഒരു മനുഷ്യന്റെ നന്മയുള്ള ചിരി, വേണ്ടെന്നും, അത് സാരമില്ലെന്നും കൂടി പറഞ്ഞു. ഹിന്ദി ബെൽറ്റിൽ, ഹിന്ദിയിൽ അല്ലാതെ ഹൃദയങ്ങളിൽ നിന്നും വാക്കുകൾ കൈ മാറിയ പോലെ. ഞാൻ നന്ദി പറഞ്ഞു, കണ്ടക്ടർക്ക് ടിക്കറ്റ് കാശ് കൊടുത്തു യാത്ര തുടർന്നു ...
 



Comments

Popular posts from this blog

മാസ് ലെസ്സ് ഫീൽ അല്ല പുസ്തകങ്ങൾ

 പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ  ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ  താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു.  മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി,  തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ  കേൾക്കാനും സാഹിത്യത്തിന്റെ  പല ജോർണറുകളും കാണാൻ സാധിച്ചു. അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ ...

നങ്ങേലിയും പൂതവും ഉണ്ണിയും

 അവർ അരങ്ങത്തേക്ക് വന്നപ്പോ, ഒരു ചെറിയ കഥയുടെ പശ്ചാത്തലത്തിൽ, കുട്ടികളുടെ ഒരു കലാവിഷ്കാരം, അതിനപ്പുറത്തേക്കുള്ള മായിക ലോകം ചിന്തയിൽ വന്നതേയില്ല. ഒരമ്മയും മകനും തെയ്യം കാത്തു നിക്കുന്ന രംഗം, പക്ഷെ അതൊരു പൂതപ്പാട്ട് ആയിരുന്നു! കലകളൊക്കെ ആസ്വദിക്കുമെങ്കിലും, എല്ലാത്തിന്റെയും ആഴത്തിലുള്ള അറിവൊന്നും ഇല്ലായിരുന്നു. അവൻ അമ്മയോട് സംശയങ്ങൾ ചോദിക്കുന്നു. അമ്മ അവനു പൂതപ്പാട്ടിന്റെ ഒരു ചരിത്രം പറയുന്നു. അതാണ് പിന്നീട് അരങ്ങിൽ ആവിഷ്കരിക്കപ്പെട്ടതു. അതൊരു കലാമഴപ്പെയ്ത്തായി അനുഭവപ്പെട്ടു. പശ്ചാത്തല മികവിൽ ചെറിയ പിഴവുകൾ തോന്നിയെങ്കിലും, ആ കഥ  പറച്ചിൽ, ഇടശ്ശേരിയുടെ പൂതപ്പാട്ടു ഓർമകളിൽ നിന്നും ആവാഹിച്ചെടുത്തു മുന്നിൽ അനുഭവിപ്പിക്കുന്നതായിരുന്നു. ഉണ്ണി കാട്ടിനരികിൽ എത്തുന്നതും, പൂതം വാത്സല്യത്തോടെ ഉണ്ണിയുടെ കൂടെ കൂടുന്നതും, കളിക്കുന്നതും ഭയത്തിന്റെ മുനയൊടിച്ചു. പക്ഷെ മകനെ തേടിയെത്തിയ നങ്ങേലിയെ പേടിപ്പിക്കുന്ന പൂതത്തിന്റെ ഉഗ്രരൂപം അരങ്ങു തകർത്തു. അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ പൂതം പകച്ചു തോൽക്കുന്നതും, അമ്മയുടെ വിശാല ഹൃദയത്തിന് മുന്നിൽ വരം കിട്ടുന്നതും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. കുളിരു കോരും ച...

അഖിലിന്റെ എഴുത്തോട്ടം

 റാം  C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ  പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം. മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018  എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിത...