പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു. മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി, തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ കേൾക്കാനും സാഹിത്യത്തിന്റെ പല ജോർണറുകളും കാണാൻ സാധിച്ചു. അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ ...
വോയേജർ സൗരയൂഥവും കടന്നു പോയിരിക്കുന്നു, ശാസ്ത്രം ഒന്നിലധികം പ്രാപഞ്ചിക വിസ്മയങ്ങൾ കണ്ടെത്തുന്നു. മനുഷ്യൻ ഇപ്പോഴും അവന്റെ കുടുസ്സായ, ഇടുങ്ങിയ മനസ്സിൽ നിന്നും പുറത്തു വന്നിട്ടില്ലെന്ന് തോന്നുന്നു. അരാജകത്വത്തിന്റെ സ്വാതന്ത്ര്യവും മൂല്യവത്തായ ജീവിതത്തിന്റെ വേരുകൾ അറുത്തും എന്തോ നേടുന്നതുമാണ് അവന്റെ ജീവിത ലക്ഷ്യമെന്ന് തോന്നി പോകും കാലത്തിന്റെ ഒച്ചപ്പാടുകൾ കേട്ടാൽ. പക്ഷേ!! വിസ്മയങ്ങളാണ് എവിടേയും, അവൻ തന്നെയും. ഏറ്റവും ബലഹീനനായ മനുഷ്യൻ കഥകൾ പറഞ്ഞും വായിച്ചും ആനയുടെയും സിംഹത്തിൻ്റെയും ഒന്നും ശക്തിയില്ലാതെ അവറ്റകളെയും ഭൂമിയെയും ഇപ്പോള് അതിനും അപ്പുറത്തേക്കും അവൻ്റെ അധിനിവേശം നടത്തിയിരിക്കുന്നു. ഈ കഥകളെ അവൻ ഓരോ പ്രദേശത്തും ഓരോ സമൂഹത്തിലും കൂട്ടിയും കുറച്ചും പറഞ്ഞു അവൻ്റെ അടിമകളും ആക്കുന്നു. അവൻ കുത്തും കോമയും ഇട്ടാൽ അതിനനുസരിച്ച് കൊല്ലാനും കൊല്ലപ്പെടാനും അത്ര എളുപ്പമുള്ള ഒരു അധീശത്വം. ചുരുക്കത്തിൽ ശക്തിയെന്നത് വാക്കുകളും അതിൻ്റെ താളവുമാണ്. വായനയുടെ അനന്ത വിഹായസ്സിൽ നമുക്ക് നമ്മുടെ ബലഹീനതയും ശക്തിയും ഒപ്പം നമ്മുടെ വെറുപ്പും ആർദ്രതയും ഒക്കെ വായിച്ചെടുക്കാൻ കഴിയും. പക്ഷേ അതിൻ്റെ ആഴങ്ങളിൽ മനുഷ്...